Skip to main content

വെള്ളിയാഴ്ച്ച രാത്രി മൂന്ന് മണിക്ക്...!!!

എന്റെ വലിയ കാരണവര്‍ (അപ്പന്റെ അപ്പന്‍) പറഞ്ഞു കേട്ടതാണീ കഥ. ഞാനദ്ദേഹത്തേ ചാച്ചന്‍ എന്നാണ് വിളിച്ചിരുന്നത്.

ഞങ്ങളുടെ നാട്ടില്‍ പ്രധാനമായും റബ്ബര്‍ മരങ്ങളാണല്ലോ ഉപജീവനമാര്‍ഗ്ഗം. ചാച്ചന്‍ എന്നും രാവിലെ 7 മണിയോടെ റബര്‍ വെട്ടാനായി തോട്ടത്തിലേക്ക് പോകും. അന്ന് ഞങ്ങളുടെ തോട്ടം വീട്ടില്‍ നിന്നും കുറച്ച് ദൂരെയായിരുന്നു... അതായത് വീടിനും തോട്ടത്തിനും ഇടയില്‍ മറ്റു രണ്ട് പേരുടെ പറമ്പുകളും ഉണ്ട്. തൈയില്‍ക്കാരുടേയും പാറയടിയില്‍ക്കാരുടേയും പറമ്പുകള്‍ കടന്നു വേണം ഞങ്ങളുടെ തോട്ടത്തില്‍ എത്താന്‍. ഈ തൈയില്‍ക്കാരുടെ തോട്ടം കുന്നായി കിടക്കുന്ന സ്ഥലമാണ്. നമ്മുടെ കഥാനായിക “യക്ഷി“യുടെ ഒരു സഞ്ചാരപാദ തന്നെ ഈ പറമ്പില്‍ കൂടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. പലരും പല രാത്രികളിലും ഒരു വലിയ തീഗോളമായി യക്ഷി കടന്നു പോക്കുന്നത് കണ്ടിട്ടുണ്ടത്രേ...!! അവിടെയുള്ള ഒരു ആഞ്ഞിലി മരത്തില്‍ വിശ്രമിച്ച ശേഷമാണത്രേ തന്റെ സഞ്ചാരപാദയിലൂടെ യക്ഷി എന്ന കക്ഷി മുന്നോട്ട് പോകാറ്. ആയിടക്ക് ആ അഞ്ഞിലി മരം വെട്ടി വിക്കാനായി തൈയില്‍ക്കാര്‍ ആലോചനയിടുകയും, മരം വെട്ടാന്‍ കയറിയ ആള്‍ ആ ആഞ്ഞിലിയില്‍ നിന്നും വീണ് മരിക്കുകയും, കൂടെ വന്ന് ആള്‍ ഭ്രാന്ത് പിടിക്കുകയും ചെയ്തു എന്നത് യക്ഷിക്കഥക്ക് തീവൃത കൂട്ടിയ കാലം.ആന്ന് ഒരു വെള്ളിയാഴിച്ച....! പിറ്റേന്ന് ശനിയാഴ്ച്ച രാവിലെ ചാച്ചന് തന്റെ സുഹൃത്തിന്റെ കല്യാണത്തിനു പോകേണ്ടതാണ്. ആയതിനാല്‍ ശനിയാഴിച്ച അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് റബര്‍ വെട്ടി വച്ച് പോകാമെന്ന് തീരുമാനിച്ചു. റബര്‍പാലെടുത്ത് ഷീറ്റാക്കുന്ന കാര്യം ചാച്ചന്റെ മകനായ എന്റെ അപ്പന്‍ ചെയ്തോളും. ശനിയാഴിച്ച രാവിലെ മൂന്ന് മണി എന്നു പറയുന്നത് വെള്ളിയാഴിച്ച രാത്രി 12 മണിക്ക് ശേഷമാണെന്ന് പാവം ചാച്ചന്‍ അപ്പോള്‍ ഓര്‍ത്തില്ലാ. പിറ്റേന്ന് അതിരാവിലെ മൂന്ന് മണി. ഒരു മെഴുകുതിരി ചിരട്ടക്കകത്ത് ഘടിപ്പിച്ച് തന്‍റെ തോട്ടം ലക്ഷ്യമാക്കി ചാച്ചന്‍ നടന്നു. തൈയില്‍ക്കാരുടെ പറമ്പിലെത്തിയപ്പോള്‍ ഓര്‍മ്മ വന്നു... ഇത് വെള്ളിയാഴിച്ച രാത്രിയുടെ ബാക്കിയാണെന്ന്. ചെറുതായി ഒരു വിറയല്‍ കാലുകളെ ബാദിച്ചു. പിന്നെ ആ വിറയല്‍ ശരീരത്തെ മൊത്തത്തില്‍ വിലക്കെടുത്തു.

നടപ്പിന്റെ ശക്തീ കൂടി വന്നു. തണുപ്പുണ്ടായിട്ടും ചാച്ചനെ വിയര്‍ക്കാന്‍ തുടങ്ങി. ഇപ്പോള്‍ തൈയില്‍ തോട്ടത്തിന്റെ ഏതാണ്ട് ഒത്ത നടുവിലെത്താറായിരിക്കുന്നു. ചാച്ചന്‍ തന്‍റെ നടപ്പിന് വീണ്ടൂം സ്പീഡ് കൂട്ടാന്‍ ശ്രമിച്ചു. അതിനിടയില്‍ ഒരു കാറ്റ് ആഞ്ഞ് വീശി. കയിലിരുന്ന മെഴുകുതിരി ആ കാറ്റില്‍ അമര്‍ന്നണഞ്ഞു. കണ്ണില്‍ കുത്തിയാല്‍ കാണാന്‍ കഴിയില്ലാത്ത രീതിയില്‍ കുറ്റാകുറ്റിരുട്ട്. കൈലിരുന്ന തീപ്പെട്ടി കത്തിക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റും ശരീരത്തിന്റെ വിറയലും പ്രതികൂലമായി നിന്നു. തിരിച്ചു വീട്ടിലേക്ക് പോകുകയാണ് നല്ലത് എന്ന് മനസ് പറഞ്ഞു... അങ്ങനെ മനസിന്റെ വാക്കുകളെ അനുസരിച്ച് അറിയാവുന്ന വഴിയിലൂടെ ചാച്ചന്‍ വീട്ടിലേക്ക് കുതിച്ചു. തന്റെ നടപ്പ് ഓട്ടത്തിലേക്ക് കണ്‍‌വെര്‍ട്ട് ചെയ്തു. പെട്ടെന്നാണത് സംഭവിച്ചത്....പുറകില്‍ നിന്നും ആരോ തന്റെ ഉടുമുണ്ടില്‍ പിടിച്ചു വലിക്കുന്നു. ഒന്നും കാണാന്‍ കഴിയുന്നില്ലാ... തിരിഞ്ഞു നോക്കാനുള്ള ധൈര്യം ഇനി ശരീരത്തിലോ മനസിലോ ബാക്കിയില്ലാ.... എന്നാലും ഒന്നാഞ്ഞു വലിച്ച് തന്‍റെ ഉടുമുണ്ടിനായി ശരീരം കൊണ്ട് ചാച്ചന്‍ കേണു. ഇല്ലാ ഉടുമുണ്ടില്‍ പിടിച്ചതിനയവില്ലാ...!! ഇനി ഒന്നും ചിന്തിക്കാന്‍ കൂടി ബാക്കിയില്ലായിരുന്നു... ഉടുമുണ്ടില്‍ നിന്നും പിടി ഇനി തന്റെ കഴുത്തിലെത്താന്‍ അധികം ദൂരമില്ലാ എന്ന് മനസിലാക്കിയ ചാച്ചന്‍ തന്റെ മുണ്ട് അഴിച്ചുകൊടുത്ത് അണ്ടര്‍വെയറിന്റെ മറയില്‍ വീടിനെ ലക്ഷ്യമാക്കി ഓടി.. പറന്നു...!!! ഒരു തരത്തില്‍ വീട്ടില്‍ എത്തി. വീട്ടില്‍ എത്തിയിട്ടും ചാച്ചന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ലാ. കയറി കട്ടിലില്‍ മൂടിപ്പുതച്ച് കിടന്നു ആ വിറയലോടെ. മണിക്കുറുകള്‍ കടന്നു പോയി. രാവിലെ ആറരയായപ്പോള്‍ അമ്മച്ചീ (അപ്പന്റെ അമ്മ) അറിഞ്ഞു. ചാച്ചന് ചുട്ടുപൊള്ളുന്ന പനി. മണിക്കൂറുകള്‍ കഴിഞ്ഞ് പോയി. ചാച്ചന് കൂട്ടുകാരന്റെ കല്യാണപരിപാടി വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. അന്ന് വകുന്നേരം അടുത്ത വീട്ടിലെ അയ്യപ്പന്‍‌ചേട്ടന്‍ വന്നു. അയ്യപ്പന്‍‌ചേട്ടന്റെ കൈയില്‍ ഇന്നലെ യക്ഷിക്ക് കൊടുക്കേണ്ടി വന്ന ചാച്ചന്റെ ആ മുണ്ട്. അയ്യപ്പന്‍‌ചേട്ടന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി: “ഇത് ഇട്ടിയവിരാചേട്ടന്റെ (ചാച്ചന്‍) മൂണ്ടല്ലേ....!!? ഞാനാ തൈയില്‍‌പറമ്പില്‍ കൂടെ നടന്നു വരുമ്പോ അവിടെ കിടന്ന് കിട്ടിയതാ....!! അതും അവിടെ ഒരു ചെറിയ മുള്ളുപനയില്‍ കുരുങ്ങി കിടക്കുവായിരുന്നു. കൊറെ കഷ്‌ടപെട്ടാ ഞാനിതാ മുള്ളില്‍ നിന്നൊന്ന് ഊരിയെടുത്തത്.”

അകത്ത് കിടന്ന് ചാച്ചന്‍ സ്വയം പ്രാകിയിട്ടുണ്ടാവും... ഇല്ലെങ്കില്‍ ആ കൊച്ചു മുള്ളുപനയേ എങ്കിലും ഉറപ്പായും പ്രാകിയിരിക്കും....!!

Comments

കനല്‍ said…
ഞാന്‍ ഒരു കോഴിമുട്ട ഉടയ്ക്കുന്നു.പിന്നെ ചുണ്ണാമ്പ് വെറ്റില എന്നിവ വെയ്ക്കുന്നു.അതാണല്ലോ ഒരു സ്റ്റയില്‍
പാവം ചാച്ചന്‍ ആ നേര്‍ത്ത് നന്നായി പേടിച്ചിരിക്കും...പക്ഷേ വാഴേ വീതം വച്ച് പ്രേതങ്ങളേ വേറെ മാറ്റി നിര്‍‌ത്തണോ അവര്‍ നമ്മളെ കാണാനല്ലേ വരുന്നത്? ...നിഴലായി നിന്റെ പിറകെ...തിരിഞ്ഞു നോക്കല്ലേ ...
“വാഴയേട്ടാ...വാഴയേട്ടാ..“

വഴിയോരത്തുനിന്നുമൊരുശബ്ദം...
പാലപ്പൂവിന്റെ സുഗന്ധം.
വെളുത്ത ചൊരിദാറിട്ട ആ ചുന്ദരി‍ കയ്യിലിരുന്ന ചോര ഫ്ലേവേര്‍ഡ് ഐസ്ക്രീം നുണഞ്ഞുകൊണ്ട് മൊഴിഞ്ഞു:
“ഒടുവില്‍ നിങ്ങള്‍ക്കെങ്കിലും തോന്നിയല്ലോ..ഈ ബൂലോകത്ത് ഞങ്ങള്‍ക്കല്പം സ്ഥലം തരാന്‍...”
നല്ല സ്‌ക്കോപ്പുള്ള മേഖല
വാഴ കസറും
വാണി said…
തീര്‍ത്തും വേറിട്ട പ്രമേയം..ബ്ലോഗില്‍!
“പ്രേതകഥകള്‍...”

നന്നായി അത് അവതരിപ്പിക്കുകയും ചെയ്യുന്നു.
ശ്രീ said…
ഇതും കലക്കി.
ചാച്ചന്റെ പനി അപ്പഴേ മാറിക്കാണുമല്ലേ?
:)

Popular posts from this blog

മനുഷ്യനെ കൊല്ലുന്ന പ്രേതങ്ങള്‍....

ആരോ പറഞ്ഞ് കേട്ടത്.... മസാല ചേര്‍ത്ത്... കുന്നുകളും മലകളും പച്ചപ്പുല്‍മേടുകളും കാടും മേടും ഒക്കെയുള്ള പ്രകൃതിരമണീയമായ ഞങ്ങളുടെ നാട്. പ്രകൃതി... അതെങ്ങനെയായാലും... പ്രേതങ്ങള്‍ക്കെന്തിരിക്കുന്നു...!!!?? എന്തായാലും ഇങ്ങനെയുള്ള ഞങ്ങളുടെ നാട്ടിലെ ഒരു കാട്ടു പ്രദേശം. വല്ലപ്പോഴും മാത്രം മനുഷ്യനെ കാണാന്‍ കഴിയുന്ന നാടിന്റെ മൂല. അവിടെ സ്ഥിരമായി പോകാറുള്ളത് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന കള്ള് ചെത്തുകാരന്‍ കുട്ടപ്പന്‍ മാത്രം. കാരണം അവിടെ കുറെ പനകള്‍ ഉണ്ട്... ചെത്താന്‍. നാട്ടിലെ അറിയപ്പെടുന്ന ഒരു ധൈര്യശാലിയാണ് ഈ പറയുന്ന കുട്ടപ്പന്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മാത്രം കാടിനോട് സമമായ ആ പ്രദേശത്ത് പോയി യക്ഷിപ്പനകള്‍ പോലെ നില്‍ക്കുന്ന ആ പനകള്‍ക്ക് മുകളില്‍ കയറി കള്ളെടുക്കാന്‍ തുനിയുന്നതും. അവിടുത്തെ കള്ളിന് പ്രത്യേക ഒരു സുഖമാണ് എന്ന് നാട്ടുകാരുടെ സര്‍ട്ടിഫിക്കേറ്റും ഉള്ളതാണ്. എന്നാല്‍ ഒരു നാള്‍....!!! ഒരു വൈകുന്നേരമാണ് ജനം അറിയുന്നത്... കുട്ടപ്പന്‍ ആ കാട്ട് പ്രദേശത്ത് ഒരു പനക്ക് ചുവട്ടില്‍ മരിച്ചു കിടക്കുന്നു. ജനം അങ്ങോട്ട് ഓടിയടുത്തു...! ഒന്ന് പോയി ചത്തു കിടക്കുന്ന കുട്ടപ്പനെ കാണാന്‍ ആഗ്രഹിച്ച പലരേയ

ട്രയിനില്‍ നിന്നൊരു പ്രേതം

ഫെബ്രുവരിയിലേ ഒരു തണുത്ത ദിവസം. നാട്ടില്‍ നിന്നും ഫോണ്‍. അത്യാവശ്യമായി നാട്ടില്‍ ചെല്ലണമത്രെ. അത്യാവശ്യമായി ഇങ്ങനെ പോകേണ്ടി വന്നതിനാല്‍ നേരത്തെ ടികറ്റ് റിസര്‍വ് ചെയ്യാനും കഴിഞ്ഞില്ലാ. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് രാത്രി 10.20 ന് പനവേലില്‍ നിന്നും ഒരു വണ്ടി കിട്ടുമത്രെ... ഓഖാ എക്സ്പ്രസ്സ്. ഒരു തരത്തിലാണ് ഓടിപിടിച്ച് രാത്രി 10.20 ന് പനവേലില്‍ നിന്നും ട്രയിന്‍ പിടിക്കാന്‍ കഴിഞ്ഞത്. ഭാഗ്യത്തിന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍‍ അധികം തിരക്ക് അനുഭവപ്പെട്ടില്ല. വലിയ ബുദ്ധിമുട്ടില്ലാതെ ഒരു സീറ്റും തരപ്പെട്ട് കിട്ടി. ‌ കുറെ നേരം അങ്ങനെ ഇരുന്നപ്പോള്‍ ഉറക്കം വന്നു. അതിനിടയിലാണ് റോഹാ എത്തിയപ്പോള്‍ അയാള്‍ കയറിയത്. ഇപ്പോള്‍ ഒരു വിധം തിരക്കായ അവസ്ഥ. ജനാല-സൈഡിലെ ഞാനിരിക്കുന്ന ഒറ്റസീറ്റില്‍ ഒരിത്തിരി സ്ഥലം അയാള്‍ എന്നോട് ചോദിച്ചു. അയാള്‍ കൂടി ഇരുന്നാല്‍ എനിക്ക് മര്യാധക്ക് ഇരുന്ന് ഉറങ്ങാനാവില്ല. എന്നാലും ഞാന്‍ ഇത്തിരി ഒതുങ്ങി ഇരുന്നു. അയാള്‍ അവിടെ ഇരുന്നു. പിന്നീട് പതിയെ പതിയെ ഞാനും അയാളും കമ്പനിയായി. അയാള്‍ - റിജോ - റോഹയില്‍ ഏതോ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. നാട്ടില്‍ അടുത്ത ബന്ദു ആരോ ഗുരുതരാവസ്ഥയില്‍ ആശു

ഹൈവേ യക്ഷികള്‍

മുംബയ്. ഈസ്റ്റേണ്‍ എക്സ്പ്രസ്സ് ഹൈവേ. ഒരു കറുത്തവാവിന്റെ രാത്രി. അയാള്‍ വിക്രോളിയിലെ ഓവര്‍ ബ്രിഡ്ജിനടുത്ത് തന്റെ ഓട്ടോയില്‍ കാത്തിരുന്നു യാത്രക്കാരനേയും കാത്ത്. അങ്ങനെ ഇരിക്കെ ഒരു യാത്രക്കാരന്‍ അയാളെ സമീപിച്ചു. “മുളുണ്ട്...” അയാള്‍ കയറി കഴിഞ്ഞു. ഓട്ടോക്കാരന്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് യാത്ര ആരംഭിച്ചു. ഹൈവേയില്‍ പലയിടത്തും വെളിച്ചമില്ലാ...!! ഓട്ടോയുടെ ഹെഡ് ലൈറ്റില്‍ നിന്നും വരുന്ന ഇത്തിരി വെളിച്ചവും പിന്നെ ഇടക്കിടെ വന്നു പോകുന്ന വലിയ വാഹനങ്ങളുടെ വെളിച്ചവും മാത്രമാണ് ഒരു റോഡിന്റെ അവസ്ഥ കാണിക്കുന്നതും ഓട്ടോ മുന്നൊട്ട് കൊണ്ടു പോകാന്‍ സഹായിക്കുന്നതും. പുറകില്‍ കയറിയ യാത്രക്കാരന്‍ തികച്ചും നിശ്ബ്ദനായിരുന്നു. റിയര്‍ വ്യൂവിലൂടേ നോക്കിയെങ്കിലും ആ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ലാ. വണ്ടി ഓടിക്കൊണ്ടേയിരുന്നു. ഇടക്ക് വാശി ബ്രിഡ്ജിലേക്ക് തിരിയുന്നതിനടുത്തുള്ള ഓവര്‍ബ്രിഡ്ജിലൂടെ ഓട്ടൊ നീങ്ങാന്‍ തുടങ്ങവേ കടന്നു പോയ ഒരു ട്രക്കിന്റെ വെളിച്ചത്തില്‍ അയാള്‍ - ഓട്ടോക്കാരന്‍ - കണ്ടു.... ഒരു സ്ത്രീ ഓട്ടൊയ്ക്ക് കൈ കാട്ടുന്നു. എന്തു ചെയ്യണമെന്ന് ശങ്കിച്ചെങ്കിലും അയാള്‍ പുറകിലെ യാത്രക്കാരനോട്